Friday, September 17, 2010

ദേശാടത്തിനൊടുവില്‍

സുഖദുഖസമിശ്രമാല്‍ സ്വയം ജ്വലിക്കുന്നു ഞാന്‍
ഒരു മിന്നാമിന്നിയെ പോലെ
കൂട്ടിലിട്ട തത്തയെ പോലെ പിടയുന്നു ഞാന്‍
സ്വതന്ത്രത്തിനായ്
ആര്‍ക്കൊക്കെയോ വേണ്ടി കല്ലെടുക്കുന്നു ഞാന്‍
ഒരു തുമ്പിയെ പോലെ
ഒരു മാടപ്രാവിനെ പോലെ ചില്ല തേടുന്നു ഞാന്‍
ഒരു കൂടു മെനയാന്‍
പറന്നു പറന്നു മനസ്സാ കേഴുന്നു ഞാന്‍
ഒരു വേഴാമ്പലിനെ പോലെ
ദേശാടത്തിനൊടുവില്‍ ആരുടെയൊക്കെയോ കണ്ണില്‍
ഒരു എരിയാമ്പാറ്റയായ്
മനസ്സും ശരീരവും തളര്‍ന്നു ചിറകെരിഞ്ഞു വീഴുന്നു ഞാന്‍
ഒരിയ്യാമ്പാറ്റയെ പോല്‍ .

0 comments:

1 2 3 4 5 6

Popular Posts

ഇതൊരു പ്രതിഭാധനനായ എഴുത്തുകാരന്റെ ക്രിതികളൊന്നുമല്ല,ഭാവിഭൂതവര്‍ത്തമാന കാലങ്ങളിലെ അനുഭവങ്ങളോടുള്ള എന്റെ ആത്മഗഡ്ഗതങ്ങളാണ് കണ്ടെത്തലുകളാണ്,കാഴ്ചപ്പാടുകളാണ്, വേദനകളാണ്,പ്രതീക്ഷകളാണ്.അവയ്ക്കെല്ലാം അക്ഷരരൂപം കൊടുക്കുകയാണിവിടെ കഥകളായും,കവിതകളായും,ലേഖനങ്ങളായും,ഓര്‍മ്മകുറിപ്പുകളായും.അക്ഷരങ്ങളാണെന്റെ കൂട്ടുകാര്‍ അക്ഷരങ്ങളിലാണെന്റെ ആശ്വാസം അക്ഷരങ്ങള്‍ തന്നെയാണെന്റെ ആയുധവും. അക്ഷരങ്ങളെ നന്മയിലേക്കു വഴിതിരിച്ചു വിട്ടവര്‍ക്ക് പുസ്തകങ്ങള്‍ നല്കി വായിക്കാന്‍ പ്രേരിപ്പിച്ചവര്‍ക്കു എഴുതാന്‍ പ്രോത്സാഹിപ്പിച്ചവര്‍ക്കും എന്റെ എളിയ ഈ ക്രിതികള്‍ ഞാന്‍ സമര്‍പ്പിക്കുന്നു.നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം shareef akalad

Followers

shareef agalad

Videos

Videos